2008, ഡിസംബർ 21, ഞായറാഴ്‌ച

വീട്




വീട്
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
അതേ പടികൾ
പായൽ ഉള്ള പടികൾ
താഴെ ഇരുൾ മൂടിയ പാടം
ഇരുട്ടിന്റെ ഗന്ധം അതു പോലെ തന്നെ
കഴിയുമ്പോൾ ഇരുട്ടിന്റെ ഗന്ധം മാറില്ലെ?
ഈ വർഷങ്ങളിൽ രാത്രികളുണ്ട്.
അവർ ഇവിടെ
തമ്പ് അടിച്ചിരിക്കുന്നു
രാത്രിക്കുഞ്ഞുങ്ങൾ സൊറ പറഞ്ഞിരിക്കുന്നു
നീ ഇനിയും വരില്ലെന്ന് അവർ പറയുന്നു
ഇരുട്ടിട്ടിനെ കീറി മുറിച്ച് വരാൻ
അവനു കഴിയും
പുഴയുടെ പാലത്തിന്റെ പട്ടിക മൂന്നെണ്ണം പോയി
വഴികൾ മാറ്റി വെട്ടി, ഇനി വഴിയറിയാതെ?
കൈത്തോട് വഴിമാറിയിട്ടാ ഒഴുകുന്നത്
പുഴയും തോടും കടക്കാതെ വരാൻ നിനക്ക്
കഴിയുമെന്നത് ഞാൻ മറന്നു.

2008, ഡിസംബർ 1, തിങ്കളാഴ്‌ച

“അമ്മ ...........”

കുട്ടി നിര്‍ത്തില്ലാതെ കരയുകയാണ്,അശ്രീകരം ..
അവള്‍ പിറുപിറുത്തു, കുട്ടി മുലപ്പാലല്ലാതെ മറ്റോന്നും കഴിക്കില്ലാ 9 മാസം കഴിഞ്ഞു ഇനിയും മുലകുടിപ്പിക്കുക എന്ന് വച്ചാല്‍ കുറച്ച് കരയും പിന്നെ താനേ കിട്ടുന്നത് കഴിച്ചു കൊള്ളും മുല്ലപൂവ് അതൊ പിച്ചിയൊ വച്ചു കെട്ടിയാല്‍ പാല്‍ വറ്റിക്കൊള്ളും ആരോ പറഞ്ഞത് ഓര്‍ത്തു...

കുട്ടി വീണ്ടും കരയുന്നു.. ജാനുവിനോട് കയര്‍ത്തു
കൊണ്ടു പോ അസത്തിനേ അപ്പുറത്തെങ്ങാനും ഞാന്‍ ഉറങ്ങട്ടെ....
ജാനു കുട്ടിയെ ഉച്ചവെയില്‍ ചായുന്ന പിന്നാമ്പുറത്ത് കൊണ്ടു പോയി തോളില്‍ ഇട്ട് കൊണ്ടു നടന്നു കരച്ചില്‍ കുറഞ്ഞു..ഓലമെടയുന്ന കാര്‍ത്യാനി തള്ള ചോദിച്ചു
“എന്തേ കുട്ടിക്ക് കാലത്തു മുതല്‍ കരച്ചിലാണല്ലൊ മറ്റതു കുട്ടിയീ വീട്ടിലുണ്ടന്നറിയില്ലാ എന്തു പറ്റീ?”
ജാനു സ്വരം താഴ്തിപറഞ്ഞു “കുട്ടിക്ക് പൈക്കിണ്, ഇന്നു മൊല കൊടുത്തിട്ടില്ല്യ”
“അയ്യൊ എന്താ ആയമ്മയ്ക്ക് മേലായ്‌ക വല്ലതും?”
“ഒന്നുല്ല്യാ ഇനി മൊതല്‍ മൊലകൊടുക്കുന്നില്ല്യാന്ന് ..കുട്ടിയാണെ വാശീലും.”
കാര്‍‌ത്യാനിതള്ള അന്തം വിട്ട് നോക്കിയിരുന്നു... അപ്പൊഴേയ്ക്ക് ശാരദേടത്തി എത്തി.
ആട്ടിന് ‍പാല്‍ കുപ്പീലാക്കി കുട്ടിയെ ജാനുന്റെ കയ്യീന്ന് വങ്ങി കുപ്പി കുട്ടിയുടെ വായില്‍ വച്ചു,
റബര്‍‌ നിപ്പിള്‍ കുട്ടി വീണ്ടും കരഞ്ഞു അപ്പോള്‍ വായില്‍ ഇറ്റു വീണ പാല്‍ നുണഞ്ഞു
പിന്നെ പാല്‍ കുടിച്ചു.
“അയ്യോ പാവം അതിന് വിശന്നു പതം വന്നു.” ജാനു പറഞ്ഞു.
“നീ പോയി ചോറുണ്ടിട്ട് വാ അതു വരെ ഞാന്‍ കുട്ടിയെ നോക്കി കൊള്ളാം.”
പാല്‍ കുടിച്ചു കോണ്ട് തന്നെ കുട്ടി ഉറങ്ങി......
കുട്ടിയെ എടുത്ത് ശാരദേടത്തിയും അകത്തളത്തിലേയ്ക്ക് പോയി...
കാര്‍ത്യാനിതള്ള പിറുപിറുത്തു “ഇവറ്റകളെന്തിനാ പെറുന്നെ?”.....................

കാലം നിങ്ങി കുട്ടിക്ക് ആട്ടിന്‍ കുട്ടിയുടെ സ്വഭാവം നിലത്ത് നില്‍ക്കില്ലാ ഓട്ടവും ചാട്ടവും ,
കാണുന്നിടത്ത് ഒക്കെ വലിഞ്ഞു കയ്യറും വീഴുകയും ചെയ്യും അതുകാണുമ്പോള്‍ ആയമ്മ വിളിച്ചു കൂവും
“അശ്രീകരം! നാശത്തിനു നിലത്ത് അടങ്ങിനില്ക്കരുതോ?”
ബാക്കി പിന്നെ ജാനുവിനാണു കിട്ടുക...
"അല്ല നിന്നെ ഇവിടെ തീറ്റയും തന്നിട്ടിരിക്കുന്നതെന്തിനാ?
നിനക്ക് എന്തായിത്ര മല മറിക്കുന്ന പണി. കുട്ടിയേ നോക്കികൂടെ?"
ആയമ്മ ഭത്സനം തുടങ്ങിയാല്‍ അതൊരു വെള്ളപ്പാച്ചിലാണ്‌.

ജാനുവിനെ കുട്ടിയ്ക്ക് ജീവനാണ്. വൈകിട്ട് ജോലി നിര്‍ത്തി വീട്ടിലേയ്ക്ക് തിരിയ്ക്ക്മ്പോള്‍ കുട്ടി കരച്ചിലാണ് ,
കുട്ടി കാണാതെ വേണം അവിടെ നിന്ന് പോരാന്‍,അപ്പൊഴേയ്ക്ക് ശാരദേടത്തി പണികളൊക്കെ ഒതുക്കി എത്തീട്ടുണ്ടാവും ...
പിന്നെ ആട്ടിന്‍ പാലുകൊടുത്ത്‌ കുട്ടിയെ താരാട്ട് പാ‍ടി ശാരദേടത്തി ഉറക്കിട്ട് എല്ലാവര്‍ക്കും അത്താഴം വിളമ്പി പാത്രം മോറി കുട്ടിയുടെ മുറിയില്‍ കിടക്കാനെത്തും ഇടയ്ക്ക് ഒന്നോ രണ്ടൊ വട്ടം കുട്ടി ഉണരും,
അപ്പൊ കുപ്പി പാലോ വെള്ളമോ കുടിക്കും വീണ്ടും ഉറങ്ങും .

ആയമ്മ പകല്‍ വായനയാവും മിക്കപ്പൊഴും അമ്മ കുട്ടിയെ നോക്കാറീല്ലാ ..
“ഇത്രയും പഠിച്ചിട്ട് ഞാന്‍ ഈ വീട്ടില്‍ ചടഞ്ഞിരിക്കണോ?
ചട്ടി മെഴക്കാനല്ലാ ഞാനീ പഠിപ്പ് പഠിച്ചത് ”.. ....
രാത്രികളില്‍ മതില്‍ തുളച്ച് ശബ്ദം ഉയരുന്നത് ശാരദേടത്തി കേള്‍ക്കുന്നത് പതിവായി .

പിന്നെ പെട്ടന്ന് ഒരു ദിവസം ആയമ്മ ഉത്സാഹവദിയായി അന്ന് എല്ലായിടവും
ഓടിചാടി നടന്നു ആരേയും വഴക്ക് പറഞ്ഞില്ലാ...
വൈകിട്ട് അറിഞ്ഞു ആയമ്മയ്ക്ക് ഉദ്യോഗം കിട്ടീരിക്കുന്നു പട്ടണത്തിലേ കോളജില്‍ ...
മുപ്പത്തഞ്ചു കിലൊമീറ്റര്‍ കാ‍റില്‍ പോയി വരും ...
പണിക്കാരോക്കെ ഒന്നു നീട്ടി ശ്വാസം വിട്ടു...
ശാരദേടത്തി നാലു മണിക്കുണര്‍ന്നു പ്രാതലും ഉച്ചയൂണും തയ്യറാക്കി പകല്‍ തെല്ല് ആശ്വാസമായി .....

ദിവസങ്ങള്‍ നീങ്ങി ഉദ്യോഗസ്ഥ പെട്ടന്ന് വീണ്ടും രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഒച്ചയിട്ടു തുടങ്ങി..
ജോലിയെ ബാധിക്കും , പിന്നെ എന്റെ ആരോഗ്യം .


പിന്നെ പെട്ടന്ന് അറിഞ്ഞു ആയമ്മ പട്ടണത്തിലെ ആസ്പത്രിയിലാ
രണ്ടാമതെ ഒരു കുട്ടി അതിപ്പൊ വേണ്ടാത്രേ ...........................................